Monday, November 14, 2011

ഓര്‍മ്മപ്പൂക്കള്‍


സഞ്ചരിച്ച വഴികളിലൂടെ തിരിച്ചു നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല !!!!!

എന്‍റെ കാലടിപാടുകള്‍ പതിഞ്ഞു മലീമസമായ വഴികളിലൂടെ വീണ്ടുമൊരു ശാപം പേറിയ ജന്മം ആയി യാത്ര തുടരാന്‍ ഞാന്‍ ആശിക്കുന്നില്ല..
ഒരിക്കലും തിരിച്ചു നേടാന്‍ സാധിക്കാത്ത ആ നല്ല കാലത്തിന്‍റെ ഓര്‍മകളുമായി ഇനി എനിക്കീ കാലയവനികയ്ക്കുള്ളില്‍ മറയാം.....
ആരും എന്നെ തടയുവാനോ എനിക്ക് വേണ്ടി കരയുവാനോ ഇല്ല....
ഏകാന്തതയുടെ താഴ്വാരത്തില്‍ പാതി വഴിയില്‍ കരിഞ്ഞുണങ്ങിപ്പോയ ഒരു പുഷ്പമായി എങ്കിലും ഈ മണ്ണിലേക്കിറങ്ങിചേരട്ടെ.
എന്‍റെ ഓര്‍മകളില്‍ നീയെനിക്ക് കിനാവില്‍ നല്‍കിയ നിറങ്ങള്‍ എന്‍റെ ഹൃദയ തന്ത്രികളില്‍ നിറഞ്ഞു നില്‍ക്കുന്ന വസന്തമായിരിക്കട്ടെ.

Friday, September 30, 2011

ഓണം...

ഓര്‍മകളുടെ പൂവിളികള്‍ ഉയരുന്ന ദിവസങ്ങള്‍, തൊടിയിലെ തെങ്ങോലകളുടെ ഇടയിലൂടെ ഒളിവെട്ടുന്ന സൂര്യകാന്തിയില്‍ എന്‍റെ ബാല്യം നൃത്തം വെക്കുമ്പോള്‍. മനസ്സിലെ പൊടിപ്പിടിച്ച പഴയ ഓര്‍മകളില്‍ എവിടെയോ മിന്നാമറയുന്ന എന്‍റെ കുട്ടിക്കാലം.. 


അതായിരുന്നോ എന്‍റെ യഥാര്‍ത്ഥ ജീവിതം.

ഓര്‍ക്കാന്‍ സുഖമുള്ളതും എന്നാല്‍ വേദനാജനകവുമായ എന്‍റെ ബാല്യകാലത്തിന്‍റെ ഓര്‍മ പരപ്പുകളിലേക്ക് ആഴ്ന്നിറങ്ങി മുങ്ങി പൊങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും പഴയ പത്തു വയസ്സുകാരന്‍ ആയതുപോലെ. ബ്രൌണ്‍ കളര്‍ ഷര്‍ട്ടും നീല ട്രൌസറും അണിഞ്ഞു അനിയന്‍റെ കയ്യും പിടിച്ചു സ്കൂളില്‍ പോയതും, കണ്ണിമാങ്ങ പറിച്ചതും, തോട്ടിലെ പരല്‍ മീനിനെ കുട വച്ച് പിടിച്ചു ചോറ്റുപാത്രത്തിലാക്കി വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്തിയതുമായ എന്‍റെ ബാല്യം.

തോട്ടിലെ വെള്ളത്തില്‍ കുട നിവര്‍ത്തി മീന്‍ പിടിക്കുമ്പോള്‍ ഒടിയുന്ന കുടക്കമ്പിയുടെ അവസ്ഥയനുസരിച്ച് അടികള്‍ ധാരാളം വാങ്ങി കൊണ്ടിരുന്ന ഞാന്‍ അനിയനോട് കെറുവിച്ച് പിണങ്ങിയകാലം. 
കാരണം നിസ്സാരം, ഞങ്ങളില്‍ ആര് എന്ത് ചെയ്താലും അടി എനിക്ക്. കുസൃതിയായ അനിയന്‍ ചെയ്യുന്ന കൊച്ചു വിക്രിതികള്‍ക്ക്‌ പ്രതിയായി അവസാനം പിതാവിന്‍റെയും മാതാവിന്‍റെയും വിധിക്ക് മുന്നില്‍ കുറ്റക്കാരനായി നിസ്സഹായനായി തല്ലുകള്‍ ധാരാളം വാങ്ങി കൂട്ടിയിരുന്ന, എന്നാല്‍ അതിലൊന്നും അത്ര വലിയ കാര്യം ഒന്നുമില്ലെന്നും വിശ്വസിച്ചു ഇനിയും അടികള്‍ വാങ്ങി കൂട്ടുമെന്ന് വാശിയോടെ പ്രഖ്യാപിച്ച് നടന്നിരുന്ന ഒരു ബാല്യമായിരുന്നു അത്. എന്‍റെ വെല്ലുവിളികള്‍ എനിക്ക് വരദാനങ്ങളായ കാലം.

അടികള്‍ ദിനം പ്രതി കൂടി തുടങ്ങി. ഇതിനിടയില്‍ ഞാന്‍ എപ്പോഴോ ആ നീല ട്രൌസര്‍ മാറി പാന്‍റ് ധരിക്കാന്‍ തുടങ്ങിയിരുന്നു. എന്നെ തല്ലി തല്ലി വീട്ടുകാര്‍ വലഞ്ഞതല്ലാതെ എന്‍റെ ഭാഗത്ത് നിന്നും എതിര്‍പ്പോ പ്രതികരണമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒടുവില്‍ ക്ഷമ നശിച്ചു വീട്ടുകാര്‍ അടി എന്ന പ്രക്രിയയ്ക്ക് അന്ത്യ വിരാമം ഇട്ടു. അപ്പനാണ് നിര്‍ത്തിയത്. അമ്മ ഇന്നും നിര്‍ലോഭം തുടരുന്നു. അപ്പന്‍റെ കൈവിരല്‍ പാടുകള്‍ വീണ കവിളുകള്‍ തഴുകുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ വേദനിപ്പിക്കുന്നുവെന്നു തോന്നുന്നു. ഓണക്കാലത്ത് അടികളും ഇടികളും വീട്ടില്‍ നിന്നും കിട്ടുന്നത് പോരാതെ വഴിയില്‍ നിന്നും ഒരുപാട് വാങ്ങുമായിരുന്നു ഞാന്‍.
.
ഓണാവധിക്ക് സ്കൂള്‍ അടച്ചാല്‍ പിന്ന പാടത്ത് കളിയ്ക്കാന്‍ പോകുമ്പോളും കുളത്തില്‍ നീന്താന്‍ പോകുമ്പോളും അനിയന്‍ അടികള്‍ എനിക്കൊരുപാട് വാങ്ങി തന്നിട്ടുണ്ട്. പത്തു പേരുടെ മുന്നില്‍ വച്ച് ആരെയെങ്കിലും അവന്‍ അടിച്ചാല്‍ പോലും സാക്ഷികളും സാക്ഷിമൊഴികളും എനിക്കെതിരായിരുന്ന കാലം.

രസകരമായ അത്തപൂക്കളം ഇടുന്ന ജോലി കൃത്യമായി ചെയ്തിരുന്ന ഞാന്‍ അതിന്‍റെ പേരിലും ഒരുപാട് അടികള്‍ വാങ്ങി കൂട്ടി. രാവിലെ എഴുന്നേറ്റു കുളിച്ചു തൊടിയിലും അയല്‍വക്കത്തെ വീടുകളില്‍ നിന്നും മറ്റും പറിച്ചെടുത്ത പൂക്കള്‍ കൊണ്ട് എന്നാലാവും വിധം വട്ടത്തില്‍ പൂക്കളം ഇട്ടു പള്ളിയില്‍ പോയി വരുന്ന ഞാന്‍ കാണുന്നത് എന്‍റെ പൂക്കളം രൂപം പരിണമിച്ചു ചതുരാകൃതിയില്‍ ഇരിക്കുന്നതാണ്. വീണ്ടും അതിനെ പഴയ രൂപത്തിലാക്കി ഞാന്‍ എന്‍റെ ലോകത്തേയ്ക്ക് കടക്കും ചായ്പ്പില്‍ അമ്മയുടെ അനിയത്തി എല്ലാ അവധിക്കാലത്തും മറ്റുപലപ്പോഴും ഞങ്ങളെ കാണാന്‍ വരുമ്പോള്‍ കൊണ്ട് വന്നിരുന്ന കഥാപുസ്തങ്ങള്‍.,,, അവയാണെന്‍റെ ലോകം. മയില്‍പീലി സൂക്ഷിക്കുന്ന പോലെ ഒരു തുകല്‍ സഞ്ചിയില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന എന്‍റെ സമ്പാദ്യങ്ങളില്‍ എനിക്കേറ്റവും വിലപെട്ടത്‌... .



ഒരു പഴയ ട്രങ്ക് പെട്ടി നിറയെ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഗോലി നിറച്ച കുപ്പികളും സമ്പാദ്യമായി ഉള്ള ഞാന്‍ ആരെയും ഇതൊന്നും തൊടാന്‍ പോലും അനുവധിക്കില്ലായിരുന്നു. അങ്ങനെ അവിടെയുള്ള ചുറ്റിതിരിയല്‍ ഒക്കെ കഴിഞ്ഞു മുറ്റത്തേയ്ക്ക് വരുമ്പോള്‍ പൂക്കളം ഡയമണ്ടാക്രിതിയില്‍ ആയിരിക്കും അങ്ങനെ അതിനെ ചൊല്ലി തര്‍ക്കങ്ങളായി വഴക്കായി ഒടുവില്‍ എന്നെ തല്ലിയത്തിന് ശേഷം അവന്‍ കരയുകയും അതിന്‍റെ പരിണിതഫലമായി തല്ല് ഞാന്‍ വാങ്ങുകയും ചെയ്തിരുന്നു.

തിരുവോണ നാളില്‍ ബഹുകേമം ആയ പരിപാടികള്‍ ആണ് മുടങ്ങാതെ എനിക്കും അനിയനും ഓണക്കോടി വാങ്ങി വന്നിരുന്ന എന്‍റെ അമ്മയുടെ അനിയത്തിയെയും അമ്മ വീട്ടുകാരെയും കാത്തിരിക്കുന്ന ഒരു മഹാ ചടങ്ങ് ഉണ്ടായിരുന്നു. ഇന്നും മുടങ്ങാതെ പോകുന്ന ചടങ്ങ്. അതിനിടയില്‍ എന്തെങ്കിലും കുരുത്തക്കേട്‌ ഞാനോ അനിയനോ ഒപ്പിക്കുകയും അടി വാങ്ങിക്കുകയും ചെയ്യുന്നത് സ്വാഭാവികം. അങ്ങനെ അടിയും കൊണ്ട് കരഞ്ഞിരിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ അവരൊക്കെ കയറി വരുക. പെട്ടെന്ന് അന്തരീക്ഷം സജീവം ആകും ആളും തിരക്കും ഒച്ചയും ബഹളവും പൊതുവേ മിണ്ടാത്ത എന്‍റെ കണ്ടനാളങ്ങള്‍ തുറക്കുന്ന അസുലഭമുഹൂര്‍ത്തങ്ങള്‍. വീടിന്‍റെ ചുമരിനെ ഭേധിക്കുമാറു എന്‍റെ ശബ്ദം അലയടിക്കുന്ന വിശേഷദിവസങ്ങളില്‍ പ്രധാനം. പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് ഗമയില്‍ അയല്‍വക്കങ്ങളില്‍ പോകുന്ന ഞങ്ങളുടെ മുഖപ്രസാദം കാണുമ്പോള്‍ സന്തോഷിക്കുന്ന സുഹൃത്തുക്കളും പരിസ്സരവാസികളും.

എല്ലാം ഓര്‍മയുടെ മനോമുകുരത്തില്‍ ഇന്നലെ എന്നാ പോലെ തെളിഞ്ഞു വരുമ്പോള്‍ മനസ്സില്‍ വേദനയുടെ നേര്‍ത്ത തേങ്ങല്‍.. എന്‍റെ കണ്ടനാളങ്ങള്‍ ഇടറുന്നു. എന്നെ വിട്ടകന്നുപോയ എന്‍റെ കുഞ്ഞനുജന്‍റെ ഓര്‍മകള്‍ ഇന്നും എന്നെ തളര്‍ത്തുന്നു. അവന്‍റെ അവസാന നാളുകളില്‍ എന്നെ അതിരറ്റു സ്നേഹിക്കുകയും എന്നെ നോക്കി ചിരിച്ചുകൊണ്ട്. " നീ പോടാ ചേട്ടാ" എന്ന് വിളിച്ചു ഓടി അകലുന്ന എന്‍റെ അനിയന്‍. രോഗം കാര്‍ന്നു തിന്നുന്ന ശരീരവുമായി എന്നാല്‍ തളരാത്ത മനസ്സുമായി ഞങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഞങ്ങളുടെ തീരാനഷ്ടം. ഒടുവില്‍ തളര്‍ന്ന് മരണശയ്യയില്‍ കിടക്കുമ്പോള്‍ ഓര്‍മ്മ നഷ്ടപ്പെട്ട് എന്തൊക്കെയോ പുലമ്പുന്ന എന്‍റെ കൊച്ചനുജന്‍ എനിക്ക് നീട്ടിയ ചോക്ലേറ്റ്‌ ഞാന്‍ അവനു വായില്‍ വച്ച് കൊടുക്കുമ്പോള്‍ തന്‍റെ എല്ലാം എല്ലാമായ പേന എനിക്ക് നേരെ നീട്ടി പുഞ്ചിരിച്ച ആ മുഖം ഈ ജന്മം എനിക്ക് മറക്കാന്‍ കഴിയുമോ? "വേണ്ടാ ഇത് മോന്‍റെ കയ്യില്‍ വച്ചോ" എന്ന എന്‍റെ വാക്കുകള്‍ക്ക്..
"എനിക്കിനി എന്തിനാടാ ചേട്ടാ ഈ പേന" എന്നുള്ള ഒന്നുമറിയാത്ത അവന്‍റെ തിരിച്ചറിവും ആ വാക്കുകളും എന്‍റെ ജീവിതത്തെ തന്നെ പിടിച്ചുലയ്ക്കുന്നു. അതാണ്‌ എന്‍റെ അനിയന്‍ എന്നോട് പറഞ്ഞ അവന്‍റെ അവസാന വാക്കുകള്‍.....

പിന്നേ അവനെ ഞാന്‍ കാണുന്നത് ഞങ്ങളില്ലാത്ത ലോകത്ത് ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുമ്പോള്‍ ആണ്. ഒന്നുമറിയാതെ അകാലത്തില്‍ പൊഴിഞ്ഞു പോയാ ആ പന്ത്രണ്ടു വയസ്സുക്കാരന്‍റെ അവസ്ഥയില്‍ വേദനിക്കുന്ന ഒരുപറ്റം ജനങ്ങളുടെ കണ്ണുനീരോ വേദനയോ കാണാതെ നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് ഉറങ്ങുന്ന എന്‍റെ പോന്നനിയനെ കണ്ടപ്പോള്‍ കാലുകള്‍ തളര്‍ന്നു വീണുപോയ എന്നെ വിറയ്ക്കുന്ന കൈകളാല്‍ കോരി എടുത്തു നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് "എന്‍റെ മോനാ ഇവന്‍. എന്‍റെ പൊന്നുമോന്‍" എന്ന് പറഞ്ഞു എന്‍റെ നെറുകയില്‍ ചുംബിച്ച് വാല്‍സല്യത്തോടെ "കണ്ണാ" എന്ന് വിളിച്ചു വിതുമ്പി കരഞ്ഞ എന്‍റെ അപ്പന്‍റെ മനോവേദനകള്‍.
തളര്‍ന്നു എന്നെ നോക്കി നിശബ്ദമായി കണ്ണുനീര്‍ വാര്‍ക്കുന്ന എന്‍റെ പൊന്നമ്മയുടെ തോരാത്ത കണ്ണ് നീര്‍.....
ഇന്നും എന്‍റെ സകല സപ്തനാടികളുടെയും ശക്തിയെ ചോര്‍ത്തുന്ന സത്യങ്ങള്‍....

നീണ്ട പതിനൊന്നു വര്‍ഷങ്ങള്‍. എന്നെ ഏകാന്തതയുടെ തടവറയില്‍ അടച്ചിട്ട് പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ദിനരാത്രങ്ങള്‍.

ഓണവും വിഷുവും ക്രിസ്മസ്സും എല്ലാം ഓര്‍മകളില്‍ ഒതുങ്ങിപ്പോയ ഇരുട്ടുവീണ എന്‍റെ ജീവിതം. അവന്‍റെ അഭാവം എന്നെയും എന്‍റെ മാതാപിതാക്കളെയും തളര്‍ത്തി ഞങ്ങളെ എന്നും കരയിപ്പിക്കുന്ന നഗ്നസത്യം. ഇതാ വീണ്ടുമൊരു ഓണക്കാലം വരവായി അയല്‍വാസികള്‍ ഓണവും ക്രിസ്മസ്സും ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍ ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ കെടാവിളക്ക് കത്തുന്ന എന്‍റെ അനുജന്‍റെ ഫോട്ടോയ്ക്കു മുന്നില്‍ ഇടറുന്ന മനസ്സുമായി എന്‍റെ വരവും കാത്തിരിക്കുന്ന എന്‍റെ പാവം അപ്പനും അമ്മയും. ഓര്‍മ്മകള്‍ എന്നെ ഒരുപാട് പിറകിലേയ്ക്ക് കൊണ്ട് പോയി.
ഇടറുന്ന മനസ്സുമായി ഞാന്‍ ഇതൊക്കെ എഴുതുമ്പോള്‍ എന്‍റെ കണ്കോണിലൂടെ അടര്‍ന്നു വീണത് രക്തതുള്ളികളായിരുന്നു.

Sunday, September 25, 2011

പ്രണയസാഫല്യം

നീണ്ട അഞ്ചു വര്‍ഷത്തെ സംഭവബഹുലമായ ഒരു പ്രണയത്തിന് തിരശീല വീണു. 
അവനും അവളും ഒന്നായി..
സന്തോഷം അലതല്ലുന്ന ആ ശുഭമുഹൂര്‍ത്തത്തിനു പങ്കാളിയാകുവാന്‍ സാധിച്ചില്ലെങ്കിലും

എന്‍റെ മനസ്സ്‌ എന്നും അവരോടോപ്പമുണ്ടായിരുന്നു എന്ന വസ്തുത എന്നെ സന്തോഷവാനാക്കുന്നു.
അവരെ ഒന്ന് നേരില്‍ കാണാന്‍ ആശംസ കൈമാറുവാന്‍ ഒരുപാടാഗ്രഹമുണ്ടെങ്കിലും ഈ 

അവസ്ഥയില്‍ എനിക്കൊന്നിനും നിവൃത്തിയില്ലാതെ പോയി.
എന്നിരുന്നാലും വീട്ടുകാരുടെയും ബന്ധുമിത്രാതികളുടെയും എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് 
സ്നേഹത്തിന്റെ പുതിയ വഴിത്താരകളിലെയ്ക്ക് അവളുടെ കൈ പിടിച്ചുകൊണ്ടു നടന്നു പോകാന്‍ 
ധൈര്യം കാണിച്ച എന്റെ ആത്മസുഹൃത്തിനു ആയിരമായിരം അഭിവാദ്യങ്ങള്‍.

  • സന്തോഷം അലതല്ലുന്ന ആ വാര്‍ത്ത ഞാന്‍ പക്ഷെ അറിഞ്ഞത് അവരുടെ വിവാഹം കുടുംബക്ഷേത്രത്തില്‍ വച്ച് നടന്നു രണ്ടു മൂന്നു ദിവസം പിന്നിട്ടതിന് ശേഷം മാത്രം ആണെങ്കിലും ഞാന്‍ ഇന്നോരുപാട് ആനന്ദിക്കുന്നു.
  • എന്‍റെ കലാലയ ജീവിതത്തില്‍ എന്‍റെ സ്വന്തം ക്ലാസ്സില്‍ നിന്നും സംഭവിക്കുന്ന മൂന്നാമത്തെ പ്രണയസാഫല്യം. അതില്‍ ഒരു പ്രണയം മാത്രം ഒരു സീനിയര്‍ ജൂനിയര്‍ പ്രണയം ആയിരുന്നെങ്കിലും ഇതില്‍ നിന്നും അവനെയും ഒഴിവാക്കാന്‍ സാധ്യമല്ല
  • നീണ്ട അന്ച്ചുവര്‍ഷത്തിനോടുവില്‍ പ്രണയം പൂവണിഞ്ഞു വിവാഹമായി ഒരു താലിമാലയുടെ രൂപത്തില്‍ അവരെ എതിരേല്‍ക്കുമ്പോള്‍ അവരുടെ പ്രണയ രഥം ലകഷ്യത്തിലെത്തിചെരാന്‍ 
    സഹകരിച്ച അവരെ സഹായിച്ച എന്‍റെ സഹപാഠികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു ഞാന്‍
  • എനിക്കിനിയും എന്തൊക്കെയോ പറയാനുണ്ട് പക്ഷെ വാക്കുകള്‍ ബന്ദ്‌ പ്രഖ്യാപിച്ചു സായുധ സമരവുമായി എന്‍റെ തൊണ്ടയില്‍ ഇരുന്നു ജയ് വിളിക്കുന്നു. സമരം ശാന്തമായി പരിഹരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഞാന്‍ നിര്‍ത്തുന്നു

Saturday, September 17, 2011

നിര്‍വികാരത


മനുഷ്യന്റെ സകല ശക്തിയും ചോര്‍ന്നു പോകുന്ന സന്ദര്‍ഭങ്ങള്‍ അവന്‍ തന്‍റെ മനോബലത്തിന്‍റെ ആവനാഴികളില്‍ ശേഖരിച്ചു വച്ചിരിക്കുന്ന എല്ലാ ആയുധങ്ങളും നിഷ്പ്രഭമായി എതിര്‍ത്തു നില്ക്കാന്‍ ശേഷിയില്ലാതെ രണാങ്കണത്തില്‍ തളര്‍ന്നു വീണു പോകുമ്പോള്‍
അങ്ങനെ ശക്തി ക്ഷയിച്ചു ചിറകുകള്‍ തളര്‍ന്നു പോയ ദേശാടന പക്ഷി ആയിപോകരുത് ഞാന്‍ എന്ന് എന്‍റെ മനസ്സിനെ പറഞ്ഞു ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിപ്പിക്കുമ്പോളും
എന്‍റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നതെന്താണ്
അതെന്‍റെന്‍റെ മനോബലം ചോര്‍ത്തികളയുന്നു....
നടുക്കടലില്‍ എനിക്ക് പറക്കാന്‍ സാധിക്കാതെ വന്നാല്‍ ഞാന്‍ ഈ നീലിമയില്‍ അലിഞ്ഞു ചേരേണ്ടി വരില്ലേ....
എന്‍റെ  സപ്ത നാഡികളും എന്‍റെ അധീനതയില്‍ നിന്നും കൈവിട്ടു പോയിരിക്കുന്നു
എന്‍റെ ഹൃദയസ്പന്ദനം പോലും എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല
അറിയാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ പെരുമഴയില്‍ പകച്ചു നില്‍ക്കുന്ന ഒരു കുട്ടിയെ പോലെ എന്‍റെ മനസ്സിനെ വലയം ചെയ്തിരിക്കുന്ന ചോദ്യ ചിഹ്നങ്ങള്‍ക്ക് മുന്നില്‍ പതറിയതും വിറയ്ക്കുന്നതുമായ കാലുകളോടെ നില്‍ക്കുവാന്‍ എനിക്ക് ആവുന്നില്ല
എനിക്ക് ഇനി തിരിച്ചു വരാന്‍ ഒരുപാട് സമയം വേണം
എന്‍റെ മുറിവുകള്‍ കരിഞ്ഞുണങ്ങി, ഞാന്‍ പഴയ രൂപത്തിലെയ്ക്കും, സ്വഭാവത്തിലെയ്ക്കും തിരിച്ചു വരുവാന്‍ എത്ര യുഗാന്തങ്ങള്‍
കൂട്ടം തെറ്റിയ കുഞ്ഞാടിനെ പോലെ അറിയാത്ത പാതകളിലൂടെ എന്തിനോ വേണ്ടി അലയുന്ന എന്‍റെ സഹയാത്രികരുടെ പാതയില്‍ ഞാന്‍ എത്തിചെരില്ല
എന്‍റെ ചര്മങ്ങളും രോമ കൂപങ്ങളും പൊഴിഞ്ഞു ഞാന്‍ പുതിയ രൂപം പ്രാപിക്കാന്‍ എത്ര നാള്‍
കാലത്തിന്‍റെ നീണ്ട യവനികയ്ക്കുള്ളില്‍ മറഞ്ഞു പോകാന്‍ എന്‍റെ ജീവനെ ഞാന്‍ അനുവദിക്കില്ല
എന്‍റെ ശക്തിയുടെ സര്‍വസ്വരൂപത്തെ എന്‍റെ വിശ്വരൂപത്തെ ഞാന്‍ തിരിച്ചു കൊണ്ട് വരും
അതുപക്ഷെ നിങ്ങളുടെ നയനങ്ങള്‍ക്ക് ഗോജരമാകില്ല
എനിക്ക് നിങ്ങളോടുള്ള ഇഷ്ടം ഒരിക്കലും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്
പക്ഷെ വേര്‍പിരിയല്‍ അനിവാര്യമായ ഒരു അവസാനം നമ്മുടെ ഈ സ്നേഹ ബന്ധങ്ങള്‍ക്കിടയില്‍ ഞാന്‍ കാണുന്നു
എല്ലാം നല്ലത് തന്നെ ഇഷ്ടപെടുന്നതും വെറുക്കുന്നതും
പക്ഷെ ഒരു വെറുക്കപെട്ടവന്‍റെ മനോവേധനകള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ
അവന്‍ എങ്ങിനെ ഇങ്ങനെ ആയി എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ
അവന്‍റെ മനോവേധനകള്‍
അവനെ മറ്റുള്ളവര്‍ അവഗണിക്കുമ്പോള്‍ അവന്‍റെ മനസ്സിന്‍റെ നേര്‍ത്ത തേങ്ങലുകള്‍
അവന്റെ കണ്ണില്‍ നിന്നടര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ക്ക് തീക്കനലിനെക്കാള്‍ താപം ഉള്ളത് നിങ്ങള്‍ക്ക്‌ അറിയാമോ?
അതവന്‍റെ കണ്ണിലൂടെ ഒഴുകി കവിളിനെ കരിയിച്ചു കൊണ്ട് ഒഴുകി നിലത്ത് വീഴുമ്പോള്‍
അവനനുഭവിക്കുന്ന അസഹനീയമായ വേദന..............

കാലം വീണ്ടും വസന്തം വിരിച്ചു കടന്നുപോകുന്ന ഈ വഴിയരികില്‍ നമ്മള്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍
എന്നെ നീ തിരിച്ചറിഞ്ഞാല്‍ പോലും മുഖം തിരിച്ചു എന്നെ കണ്ടിട്ടും കാണാതെ പോകുന്ന നിന്‍റെ മുഖം ഞാന്‍ കാണുന്നു.

മറിച്ച് നിന്നെ തിരിച്ചറിയാതെ ഞാന്‍ നടന്നകലുമ്പോളും...

അറിഞ്ഞിട്ടും അറിയാതെ എന്നെ പിരിഞ്ഞ നിന്നെ നോക്കി കണ്ണ് നീര്‍ വാര്‍ക്കില്ല ഞാന്‍..

എന്‍റെ കണ്ണില്‍ വിരഹത്തിന്‍റെ വേര്‍പിരിയലിന്‍റെ ആര്‍ദ്രഭാവങ്ങള്‍ നീ കാണില്ല..

കാരണം നിനക്ക് സുവ്യക്തം....

നിന്‍റെ മനസ്സാക്ഷിയോട് ചോദിക്കുമ്പോള്‍ വ്യക്തമായ ഉത്തരങ്ങള്‍ നിനക്ക് ലഭിക്കും..

കൈവിരലുകള്‍ നിന്‍റെ നേര്‍ക്ക്‌ ചൂണ്ടപെടാതിരിക്കാന്‍ നീ നിന്‍റെ മനസ്സിനെ ചങ്ങലയില്‍ കാത്തു സൂക്ഷിക്കു.....

Monday, September 12, 2011

കറുത്ത വാവ് (രാജ രാജേശ്വരി അധോലോകം)

മിഥുന മാസത്തിലെ ഒരു കറുത്ത വാവ്.

സമയം രാത്രി പതിനൊന്നു മണി കഴിഞ്ഞു പതിനൊന്നു മിനിറ്റ് പതിനൊന്നു സെക്കന്‍ഡ്‌.
ഇരുട്ടത്ത് അവിടവിടെ അരണ്ട വെളിച്ചങ്ങള്‍ കാണുന്ന ഒരു ഭീമാകാരനായ കെട്ടിടം നില്‍ക്കുന്നു.
അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തക താളുകളില്‍ ഒന്നും ഞാന്‍ ഇങ്ങനെ ഒരു കെട്ടിടം ഇന്ത്യയില്‍ ഉള്ളതായി പഠിച്ചിട്ടില്ല.
ഇത് വല്ല പാവപെട്ടവന്‍റെ കൊട്ടാരമാകുമോ ??
അതോ പട്ടിണിപാവങ്ങളുടെ വിശപ്പ്‌ കൊട്ടാരമോ ??
ഇനി വല്ല വേശ്യകളുടെ ആലയം ആയിരിക്കുമോ ??

അല്പം ഭയപ്പാടോടെ ഒരു കൂറ്റന്‍ ഡ്രാക്കുള കോട്ടയെ പോലെ നില്‍കുന്ന ആ കെട്ടിടത്തിനു ബാക് ഗ്രൌണ്ട് മ്യൂസിക്‌ നല്‍കുന്ന ചീവീടുകളും, ചെന്നായ്ക്കളും ചിറകിട്ടടിച്ചുപറന്നുയരുന്ന കടവാതിലുകളുടെ ചിറകടി ശബ്ദങ്ങളും ആ വമ്പന്‍ കെട്ടിടത്തിന്‍റെ ഭീകരതയ്ക്ക് മാറ്റ് കൂട്ടുന്നു
അടുക്കും തോറും അകപ്പെട്ടു പോകുന്ന ആ പഴയ കൊട്ടാരത്തിന്‍റെ അകത്തളങ്ങളില്‍ ആരൊക്കെയോ സ്വയം മറന്നു ചിരിക്കുകയും ചിന്ധിപ്പിക്കുകയും ചെയ്യുന്നു.
പടിവാതില്‍ക്കല്‍ പൊളിഞ്ഞു വീഴാറായ ഒരു നെയിം ബോര്‍ഡ്‌ അതില്‍ ആംഗലേയത്തിലും മലയാളത്തിലും എഴുതി പിടിപ്പിച്ചിരിക്കുന്ന വാകുകള്‍ക്ക് ചോരയുടെ ചുവപ്പ് നിറം.

"അധോലോകം" ആ പേരിനെ അന്വര്തമാക്കികൊണ്ട് രണ്ടു വവ്വാലുകള്‍ ചിറകടിച്ചു അതിന്റെ മട്ടുപാവിലേക്ക് പോയി.

അധോലോകത്തിന്‍റെ പൊടീ പിടിച്ച മട്ടുപ്പാവിലിരുന്നു പട്ടചാരയവും ചുട്ട ഓണക്ക ചെമ്മീനും അകത്തക്കുന്ന കുമാരേട്ടന്‍ എന്തോ ഒരനക്കം കേട്ട് തിരിഞ്ഞു നോക്കി "എന്റെ പൂഞ്ഞാര്‍ ഭഗവതി "എന്ന് വിളിച്ചുകൊണ്ട് അങ്ങേരു ഫോതം കെട്ടു തറയില്‍ വീണു.

എന്തോ വീണ ശബ്ദം കേട്ട സാഗര്‍ കോട്ടപ്പുറം അടുപ്പില്‍ വച്ച മീന്‍പോലും നോക്കാതെ ഇറങ്ങി ഓടി അടുക്കളയും കഴിഞ്ഞു മതിലും കഴിഞ്ഞിട്ടും നില്കാതെ ഓടിയ സാഗര്‍ അവസാനം ഒരു മരത്തില്‍ പിടിച്ചു നിന്ന് കിതച്ചുകൊണ്ട് ചുറ്റും നോക്കി. ഇരുട്ടില്‍ രണ്ടു കണ്ണുകള്‍ തന്റെ നേരെ പാഞ്ഞു വരുന്നു എല്ലാം കഴിഞ്ഞു വെന്നു വിചാരിച്ചു കണ്ണടച്ച് നാമം ജപിച്ചുകൊണ്ടിരുന്ന സാഗറിന്‍റെ കോട്ടപ്പുറം അടിച്ചു പോളിച്ചുകൊണ്ട് "എന്താ സഗരേട്ടാ അവിടെ ഒരു ഒച്ച കേട്ടതെന്നു ചോദിച്ച പോപ്പിയുടെ കണ്ണുകളിലെ ഭയം കണ്ടു പേടിച്ച സാഗര്‍ കൈകാലുകള്‍ തളര്‍ന്നു നിലത്തിരുന്നു.

കോട്ടയുടെ മട്ടുപ്പാവില്‍ ഓര്മ വീണ്ടെടുത്ത കുമാരേട്ടന്‍ നോക്കിയപ്പോള്‍ ദാണ്ടെ കിടക്കുന്നു ഒരു വലിയ വാള്. ഇതാര് വച്ചു???
സംശയത്തിന്‍റെ മൂടുപടലങ്ങള്‍ നിറച്ച മനസ്സുമായി ഒരു പെഗ്ഗിനു വേണ്ടി കുപ്പി തിരഞ്ഞപ്പോള്‍ അതും കാലി.......
ഇതില്‍ ബാക്കിയുണ്ടായിരുന്ന ചാരായം ഏതു തെണ്ടിയാ കുടിച്ചതെന്നു മനസ്സില്‍ പ്രാകി കൊണ്ട് തിരിഞ്ഞു നോക്കിയപ്പോള്‍ മൂലയില്‍ പഴന്തുണി കിടക്കുന്ന പോലെ വാളില്‍ കിടന്നുരുളുന്ന കീലേരി അച്ചുവിനെ കാലുകൊണ്ട് തൊഴിച്ചുമാറ്റി ഗോവണിയിറങ്ങി പോകുന്ന കുമാരേട്ടന്റെ മനസ്സില്‍ ആത്മസങ്ങര്‍ഷതിന്റെ അലയൊലികള്‍.....

സന്തോഷ്‌ പാണ്ടി തന്‍റെ കോന്ത്രന്‍ പല്ലുകള്‍ പുറത്തുകാട്ടി കൂര്‍ക്കം വലിച്ചുറങ്ങുന്നു.
ഇവനുറങ്ങുമ്പോളെങ്കിലും ഈ പല്ലൊന്നു അകത്തേയ്ക്ക് വച്ചു കൂടെ എന്ന് ഉറക്കെ ഉല്‍ഘോഷിച്ചുകൊണ്ട് മകന്‍റെ തലയില്‍ തലോടിക്കൊണ്ട് അടുക്കളയെ ലക്‌ഷ്യമാക്കി നടന്നകലുന്ന ഗഫൂര്‍ക്കയുടെ ലുങ്കിയുടെ ഓട്ടവീണ അകത്തളങ്ങളില്‍ ഏതോ വള്ളിനിക്കാര്‍ വിമ്മിഷ്ടപെടുന്ന സങ്കടകരമായ അവസ്ഥ

ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം നഷ്ടപെട്ടത്????????????

Sunday, September 11, 2011

സ്ത്രീ


നിന്നെ ഞാന്‍ ആ മഴവില്ലില്‍ ഇരുത്തി ആകാശത്തേയ്ക്ക് പറത്തിവിടും പറഞ്ഞേക്കാം.
പിന്നെയും നീ പ്രേമത്തിന്റെ നാലുമണിപൂക്കള്‍ വിരിച്ച പൂങ്കാവനത്തില്‍ പോയതെന്തിനു?
വിലക്കപെട്ട കനി നീ വീണ്ടും കഴിച്ചു. അവളുടെ ജല്പനങ്ങളിലും പ്രലോഭാനങ്ങളിലും നീ നിന്‍റെ പുരുഷത്വം കാഴ്ചവച്ചു..
അവളുടെ വിറയാര്‍ന്ന കൈവിരല്‍ സ്പര്‍ശത്താല്‍ എന്തിനു നിന്‍റെ കല്ല്‌ പോലിരുന്ന മനസ്സ് ആര്‍ദ്രമായി മഞ്ഞുരികിയ പോലെ ആയത്?
എന്‍റെ ദൈവമേ ആണുങ്ങളെ ഇങ്ങനെ നശിപ്പിച്ചു കൊല്ലാന്‍ ആണോ നീ സ്ത്രീകളെ സൃഷ്ടിച്ചത്.. :(((


പ്രേരണയാല്‍ പ്രവര്‍ത്തിക്കുന്നത് യന്ത്രങ്ങളാണ്. ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചു ആ മഹാ കവി സാഗര്‍ വള്ളത്തോള്‍ വള്ളം തുഴഞ്ഞു എന്റെ കടത്തിലൂടെ പിഴച്ച്ചുപോയാ ആര്‍ദ്രതയെ അവളുടെ തേങ്ങലുകളെ തെങ്ങാക്കുലകള്‍ കൊണ്ട് എറിഞ്ഞു വീഴ്ത്തിയ ആ മഹത്ത വ്യക്തിയുടെ കാലടികള്‍ പിന്തുടര്‍ന്ന് ഈ മഹാ മേരുക്കളുടെ ഇരുമ്പഴികളില്‍ പരോള്‍ കാംഷിച്ചു കിടക്കുന്ന ആ മുഖം ഞാന്‍ കണ്ടു. പ്രസന്നമായ ആ മുഖത്ത് ദുഖത്തിന്റെ നീരുറവകള്‍ പൊട്ടിപുറപ്പെടുന്നത് കണ്ട നിമിഷം ഞാനെന്‍റെ നയനങ്ങളെ പിന്‍വലിച്ചു. മാസ്മരിക ശക്തിയുള്ള ആ നയനങ്ങള്‍ എന്നെ കാര്‍ന്നു തിന്നുമോ എന്ന് ഞാന്‍ ശങ്കിച്ചുപോയി.


 എന്‍റെ സര്‍ഗ ചേതനകളെ വിയര്‍പ്പ്, കഫം, മൂത്രം , ശുക്ലം, ചര്‍ദ്ദില്‍, അമേധ്യം എല്ലാം ചേര്‍ത്ത് കൂട്ടി കുഴച്ചു നാല് നേരം മ്രിഷ്ടാനം വെട്ടി വിഴുങ്ങി ആസനത്തില്‍ വാലും ചുരുട്ടി വച്ച് കിടക്കുന്ന ഇവനെ ആ പേര് തന്നെ വിളിക്കണം. അല്ലെങ്കില്‍ ഈ പാതാളത്തിന്‍റെ പടിവാതില്‍ക്കല്‍ ഞാനും കീലെരിയും കൂടി ഇവിടേയ്ക്ക് കയറി വരുന്നവരെ ഘോഷ്ടി കാണിച്ചു ഓടിക്കും പെണ്‍കുട്ടികള്‍ ആണേല്‍ അവരെ സര്ഗ്ഗചെതനയുടെ അടുപത്തു വച്ച് പെരുംബാവൂര്‍ക്ക് പറഞ്ഞയക്കും


ഭ്രാന്തന്മാരെ ആരും സൃഷ്ടിക്കുന്നില്ല കാലത്തിന്റെ ക്രമാതീതമായ മാറ്റങ്ങള്‍ക്കനുസരിച്ച് മന്ശ്യര്‍ ഭ്രാന്തന്മാരാകുന്നു... അനക്കും പിരാന്ത് ഉണ്ട്


ചെന്തെങ്ങിന്‍ കുലകള്‍ ആടുമെന്നു പറയുന്നതുപോലെ മണ്ടപോയ തെങ്ങിന്‍ തൈ ആയി ജീവിതം പാഴാക്കാതെ നിന്‍റെ മനസ്സിനെ ജീവസ്സും ആരോഗ്യവുമുള്ള പുതിയ ഒരു ശരീരത്തിലേയ്ക്ക് കടത്തിവിടണം.
ചിന്താശക്തിയും പ്രവര്‍ത്തനക്ഷമതയും ഉള്ള ഒരു ശരീരത്തിലേയ്ക്ക്. പൂര്‍ണ്ണ ആരോഗ്യവാനായി നീ തിരിച്ചു വരുമ്പോള്‍ എന്‍റെ കണ്ണുകളില്‍ പൊടിയുന്ന കണ്ണുനീരിന് വെധനകളെക്കാള്‍. ആത്മ സംതൃപ്തിയും സന്തോഷവും ആണെന് നീ മനസ്സിലാക്കണം. നിന്‍റെ കഴിവില്‍ ആത്മാര്തതയില്‍ ഞാന്‍ ഈ ലോകത്തെ നോക്കികാണുന്നു



എനിക്ക് ഇനിയും പ്രണയിക്കണം നിന്നെ നിന്‍റെ ഒട്ടിയ കവിളും നരവന്നു തുടങ്ങിയ മുടിയിനകളും ചുളുങ്ങിയ തോളികളും ഒന്നും എനിക്ക് പ്രശ്നമല്ല,,, നിന്നെ നോക്കി നിന്‍റെ കൊഴിഞ്ഞു പോയ പല്ലിടകളിലൂടെ നീ മോണകാട്ടി മോണാലിസ സ്റ്റൈലില്‍ വനവിധനത്തു നോക്കി ചിരിക്കുമ്പോള്‍ ഐസ് ക്രീം നുണഞ്ഞു കൊണ്ട് ഈ ഇടവഴികളിലൂടെ എന്‍റെ പ്രിയതമയുടെ കൈ പിടിച്ചു നടന്നു പോകുന്ന ഞാന്‍ വീല്‍ ചെയറില്‍ ഇരുന്നു ഭൂതകാലം അയവിറക്കുന്ന നിന്നെ നോക്കി പല്ലിളിച്ചുകൊണ്ട് അവളെ എന്നോട് ചേര്‍ത്ത് പിടിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു...
മധുരപ്രതികാരത്തിന്റെ നിറവില്‍ ഞാന്‍ ആനന്ദിക്കുന്നു.

എന്‍റെ പ്രണയം "പ്രാണയം മരിക്കുന്നില്ല നീ മരിക്കും" എന്ന തത്വചിന്തയില്‍ അധിഷ്ടിതമായ സാംസ്കാരിക നോവലില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ശകലങ്ങള്‍



ധുന്യതയുടെ അന്തരാളങ്ങളില്‍ എന്‍റെ കൈ പിടിച്ചു ഈ കടത്തും കടന്നു ഏഴാം കടലിനക്കരെ മുത്തുതേടിപോകാന്‍ നീയും എന്‍റെ 
കൂടെയുള്ളപ്പോള്‍ ധുന്യതയുടെ ചെമ്മീന്‍ നമുക്ക് ഒരുമിച്ചു ചുട്ടു തിന്നാം


കാഷായ വസ്ത്രം ധരിച്ച കാപലികന്മാര്‍, തങ്ങളുടെ നഗ്ന നേത്രങ്ങല്‍ക്കൊണ്ട് ശിഷ്യഗണങ്ങളുടെ അന്തരാത്മാവിലെക്കും മറ്റും നോക്കുന്നതിനെക്കാള്‍ അവരണിഞ്ഞിരിക്കുന്ന ആ വസ്ത്രത്തിന്‍റെ മഹിമയെക്കാള്‍ മഹത്തരം ആണ് അടിവസ്ത്രം ധരിക്കാത്ത എന്‍റെ കീറിയ കിറ്റെക്സ് കൈലി എന്നാ നഗ്ന സത്യം നീ മനസ്സിലാക്കി എന്നെ സ്നേഹിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു

നിസ്സംഗത


ഇരുട്ട് വീണു തണുത്തു വിറങ്ങലിച്ച തെരുവീഥികളിലൂടെ നടന്നുപോകുമ്പോള്‍ എവിടെ നിന്നോ കേട്ട ആ അലര്‍ച്ച.
അതെന്‍റെ കാതുകളില്‍ വന്നു പതിക്കുകയാണ്..
അതൊരു ആര്‍ത്തനാദം ആണോ?, അതോ ഒരു ആക്രോശാമോ?
ആളുകള്‍ പരിഭ്രാന്തരായി ഓടുന്നത് എന്തിനാണ്..
മരണത്തെ മുന്നില്‍ കണ്ട പ്രതീതി അവരുടെ മുഖത്ത് ഞാന്‍ കാണുന്നു...


അവരെന്നെയും മറികടന്നു പോകുന്നത് എവിടേയ്ക്കാണ്
മരണഭീതിയില്‍ ഓടുന്ന അവരെ കണ്ടിട്ടും തിരിഞ്ഞോടാന്‍ എനിക്ക് സാധിക്കുന്നില്ലല്ലോ?
എന്‍റെ കാലുകള്‍ മണ്ണില്‍ ഉറച്ചുപോയോ?
എന്‍റെ കണ്ടനാളങ്ങളില്‍ ശബ്ധമില്ലയോ??
ഞാന്‍ ഇനിയും ഓടിയില്ലെങ്കില്‍ ................
നിസ്സംഗത ................................

Wednesday, August 31, 2011

പൊറോട്ടയും പ്രവാസിജീവിതവും

പൊറോട്ട പ്രവാസി ജീവിതത്തിന്റെ അതിന്‍റെ അന്തസത്തയെത്തന്നെ മാറ്റി മറിച്ചു
കാലം കോലം വരച്ചപ്പോള്‍ എവിടെ നിന്നോ ഉല്‍ഭവിച്ച പൊറോട്ട.
പ്രവാസിയുടെ ആഹാരങ്ങളില്‍ ഒരു പക്ഷെ ഏറ്റവും പ്രിയപ്പെട്ടതും വേണ്ടപ്പെട്ടതുമായ ഒരു അവശ്യവസ്തു.
ഒരു റിയാല്‍ അല്ലെങ്കില്‍ ഒരു ദിര്‍ഹം കൊടുത്തു രണ്ടോ മൂന്നോ പൊറോട്ട വാങ്ങി കഴിക്കുമ്പോള്‍ പ്രവാസി അനുഭവിക്കുന്ന ആത്മ നിര്‍വൃതി. കൂട്ടത്തില്‍ തലേന്നത്തെ പുളിച്ച സാമ്പാറോ മറ്റോ ഉണ്ടെങ്കില്‍ കാര്യം കുശാല്‍....
അങ്ങിനെ പൊറോട്ട തിന്നു ജീവിക്കുന്ന എത്ര ലക്ഷം പ്രവാസികള്‍....
സ്വന്തം ജന്മഗേഹത്തിന്‍റെ സ്മരണകളില്‍ മുഴുകി ജീവിതം തള്ളിനീക്കുന്ന മെഴുക് തിരികള്‍.
ജീവിതം ഇനിയുമിനിയും ഉരുകി ഉരുകി തീരുവാന്‍ വിധിക്കപ്പെട്ട ഹധഭാഗ്യര്‍..
നാട്ടില്‍ ലീവിന് വരുമ്പോള്‍ അത്തര്‍ പൂശി ഗമയോടെ നടക്കുന്ന അവന്‍റെ മനസ്സില്‍ വേദനയുടെ മൂടുപടലം മാത്രമായി നടക്കുന്ന മനുഷ്യക്കോലങ്ങള്‍.
സ്വന്തം കുടുംബത്തിന്‍റെ ഉന്നമനത്തിനും പുരോഗതിക്കുമായി നാടുകടന്നവര്‍.
ഏതാണ്ട് നീണ്ട മുപ്പത്തഞ്ച്‌ വര്‍ഷങ്ങളോളം പ്രവാസ്സജീവിതം നയിച്ച ഒരു സുഹൃത്ത്‌ തന്‍റെ ഗള്‍ഫ്‌ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്നുവെന്ന വാര്‍ത്ത ആഹ്ലാദവും സന്തോഷഭരിതവുമായിരുന്നു.
എയര്‍ പോര്‍ട്ടില്‍ ഞങ്ങളെ നോക്കി സന്തോഷവും എന്നാല്‍ സഹോദരങ്ങളെ പിരിയുന്ന വേദനയും നിറഞ്ഞ മിഴികളോടെ ഞങ്ങളെ നോക്കി കൈ വീശി കാണിക്കുന്ന ആ പാവം മനുഷ്യന് ഇനിയെങ്കിലും കുറച്ചു മനസ്സമാധാനവും സന്തോഷവും നല്‍കണമേയെന്നു സര്‍വേശ്വരനോട് പ്രാര്തിച്ചുപോയ നിമിഷങ്ങള്‍.

ആറു മാസക്കാലം വേണ്ടി വന്നില്ല തിരിച്ചു പുതിയ വിസയില്‍ ആ മനുഷ്യന്‍ ഇങ്ങോട്ട് വരാന്‍.
"വീട്ടിലാര്‍ക്കും എന്നെ ആവശ്യമില്ലെടാ, എന്‍റെ മാസാമാസം മുടങ്ങാതെ വരുന്ന ചെക്ക് വാങ്ങുമ്പോള്‍ മാത്രമേ അവര്‍ക്കൊക്കെ സന്തോഷം വരൂ" ഇതല്ലെടാ നമ്മുടെ സ്വര്‍ഗം ഇവിടെ ജീവിക്കാനല്ലെടാ സുഖം എന്നും പറഞ്ഞു കണ്ണില്‍ നിന്നും അടര്‍ന്നു വീഴുന്ന ചുടുകണ്ണുനീര്‍ തുള്ളികള്‍ ഞാന്‍ കാണാതിരിക്കുവാന്‍ പാട് പെടുന്ന ജോസേട്ടന്‍റെ ആ മുഖം എന്‍റെ മനസ്സിലെ മറക്കാത്ത ഓരോര്മ്മയാണ്. ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും അയാള്‍ ഈ മണലാരണ്യത്തില്‍ ജോലി ചെയ്യുന്നു. വാര്‍ധക്യകാല അസുഖങ്ങള്‍ ബാധിച്ചിട്ടും ഞാന്‍ ഇന്നും ചെറുപ്പക്കാരന്‍ ആണെന്ന് പറഞ്ഞു ഓടി നടക്കുന്ന ഒരു നല്ല മനുഷ്യന്‍.

ഇതൊരു കഥയല്ല ജീവിത യാതര്ത്യങ്ങളെ ഞാന്‍ തൊട്ടറിഞ്ഞ നിമിഷങ്ങള്‍ ഇടറുന്ന മനസ്സോടെയും കണ്ണുനീരോടും കൂടി ഞാന്‍ നിങ്ങളോട് പറയുന്നത് നിങ്ങള്‍ക്കും ഇങ്ങനെയൊരു സുഹൃത്തോ ബന്ധുവോ ഉണ്ടെങ്കില്‍ മനസ്സിലാക്കുവാന്‍ വേണ്ടി മാത്രമാണ്.
നീറിപുകയുന്ന പ്രവാസികള്‍ക്കിടയില്‍ ഞാനും ഒരു പ്രവസിയാണെന്ന് ഓര്‍മിക്കുക
ഒരിക്കല്‍ ജോസ് ചേട്ടനെപ്പോലെ എന്‍റെ കഥയും നിങ്ങള്‍ കേള്‍ക്കേണ്ടി വന്നേക്കാം..

എകാന്തമീ സായന്തനം

കാലം വീണ്ടും അതിന്‍റെ മായാ മരീചിക തുഴഞ്ഞു ദൂരേയ്ക്ക് ദൂരേയ്ക്ക് പോയ്ക്കൊണ്ടിരിക്കുന്നു....
അനന്തമീയാത്ര...
പുഴയും, മലയും കാടും, വയലുമെല്ലാം പിന്നിലാക്കിക്കൊണ്ട് പ്രതികാരദാഹിയായ ഒരു യക്ഷിയെപ്പോലെ നമ്മെ കടന്നു പോകുമ്പോള്‍..
വെട്ടിപിടിച്ച സ്വപ്നസൌധങ്ങളുടെ മട്ടുപ്പാവിലിരുന്നു കഴിഞ്ഞ കാലത്തിലെയ്ക്ക് ഒരു തിരിഞ്ഞു നോട്ടം..
താന്‍ വന്ന വഴികളില്‍ തന്നെ എതിരേറ്റ കാലത്തിന്‍റെ നെഞ്ചില്‍ തല ചായ്ച്ചു ഈ മനിമെദ്യുടെ മുകളില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ മനസ്സില്‍ എന്തെല്ലാമോ മിന്നി മറയുന്നു...
ഏതോ നഷ്ടസ്വപ്നങ്ങള്‍ തന്നെ വേട്ടയാടുന്നുണ്ടോ എന്നൊരു സംശയം..
ഈ വഴിയിലൂടെ നടന്നു തനിക്കരികില്‍ വന്നു പോയതാരെല്ലാമായിരുന്നു.??
തന്നില്‍ ആശകളും മോഹങ്ങളും നല്‍കി ഒടുവില്‍ മോഹഭംഗങ്ങളുടെ താഴ്വരയില്‍ തന്നെ തനിച്ചാക്കി പിരിഞ്ഞു പോയതാര്?

മനസ്സില്‍ ഒരാളെ തിരഞ്ഞപ്പോള്‍ ഒരുപാട് മുഖങ്ങള്‍ മിന്നിമറഞ്ഞു പോയി....
എരിഞ്ഞു തീരുന്ന സിഗരറ്റ് കുറ്റികള്‍ ആഷ്ട്രെ നിറഞ്ഞു പുറത്തേയ്ക്ക് വീണു തുടങ്ങി...
ഇരിക്കുന്ന ടേബിളിനു ചുറ്റും സിഗരറ്റ് കുറ്റികളും ധൂമപടലവും മൂടപ്പെട്ട ഒരന്തരീക്ഷം സമയം സന്ധ്യയോടടുത്തിരിക്കുന്നു..
അസ്തമയ സൂര്യന്‍ കടലിന്‍റെ മടിത്തട്ടിലെയ്ക്ക് മുങ്ങാം കുഴിയിട്ടു അവളില്‍ ലയിച്ചില്ലാതാവാന്‍ വെമ്പല്‍ കൊള്ളുന്ന പോലെ....

ചേക്കേറാന്‍ ധൃതി കൂട്ടുന്ന കിളികള്‍ ആകാശ വിധാനത്തിന്‍റെ വിരിമാറിലൂടെ ചിറകുകള്‍ വീശി വീശി പറന്നു പോയി.
ഏകനായി മൂകനായി ഈ ഒഴിഞ്ഞകോണില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ എന്നെ തഴുകി തലോടുന്ന പാലപ്പൂവിന്‍റെ ഗന്ധമുള്ള ഈ കുളിര്‍ കാറ്റെറ്റു നില്ക്കാന്‍ മനസ്സ് വീണ്ടും വീണ്ടും വെമ്പല്‍ കൊള്ളുന്നു....
പോകാന്‍ സമയമായി എന്നറിയിക്കാനായിരിക്കുമോ ഗന്ധര്‍വ സംഗീതവും അവന്‍റെ സുഗന്ധവും പേറി ഈ മന്ദമാരുതന്‍ എന്നെ തഴുകി തലോടി എന്‍റെ ചിന്ധാധരണികളില്‍ നിന്നും ഉണര്‍ത്തിയത്..
പോകാന്‍ സമയമായിരിക്കുന്നു.. അതാ രജനീ പുഷ്പ്പങ്ങള്‍ മിഴികള്‍ തുറന്നു കഴിഞ്ഞിരിക്കുന്നു.
ഈ ഒഴിഞ്ഞ ശാന്ത സുന്ദരമായ സായാഹ്നം ആസ്വദിക്കുവാന്‍ ഇനി വരുവാന്‍ ആകുമോ എന്നെനിക്കറിയില്ല..
എങ്കിലും ഞാന്‍ വരും.....

Saturday, August 27, 2011

ലക്ഷ്മി


ഇന്ന് വെളുപ്പിന് ഞാന്‍ കണ്ട ഒരു സ്വപ്നം....

അതിന്‍റെ വെളിച്ചത്തില്‍ ഞാന്‍ മെനഞ്ഞെടുത്ത കുറെ സങ്കല്‍പ്പങ്ങള്‍....

ഒരു ബ്രാഹ്മണ കുടുംബം..
മൂന്ന് അംഗങ്ങള്‍. സഹകരണ ക്ലിപ്തം വഹ അക്കൌണ്ടന്‍റ് ആയി ജോലി നോക്കുന്ന ഹരി നാരായണന്‍ നമ്പൂതിരിയും രണ്ടു സഹോദരിമാരും.
മൂത്തവള്‍ ലക്ഷ്മി (വയസ്സ് 20) ഒരു പാവം അമ്പലവാസി. താലി കെട്ടി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിധവയായവള്‍. ജ്യോത്സ്യന്‍റെയും മറ്റുള്ള ബന്ധുമിത്രാതികളുടെയും പദ്ധപ്രശ്നത്തിലും തീരുമാനങ്ങളിലും ജാധക ദോഷം തലയില്‍ കുറിക്കപ്പെട്ട ഹധഭാഗ്യ.
ആ ഇല്ലത്തിന്‍റെ ഇരുട്ടറകളില്‍, ജീര്‍ണ്ണിച്ചു തുടങ്ങിയ പാരമ്പര്യങ്ങളുടെ കൂടെ സ്വന്തം ജീവിതം സ്വയം ഹോമിക്കാന്‍ വിധിക്കപ്പെട്ടവള്‍
ഇളയവള്‍ സൂര്യപ്രിയ (വയസ്സ് 17) +2 വിന് പഠിക്കുന്നു. വായാടി. മിടുക്കിയും ആര്‍ക്കും ഇഷ്ടപെടുന്നവളുമായ ഒരു കൊച്ചു സുന്ദരി.
ഇവരുടെ കുടുംബസുഹൃത്ത്‌ ഈ പാവം ജോ. ഞാന്‍ ഈ മുഖങ്ങള്‍ ഒന്നുമെന്‍റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. സ്വപ്നത്തിന്നു എന്ത് കുന്തം. ആരെ വേണമെങ്കിലും കാണാമല്ലോ?

ഞാന്‍ എങ്ങിനെ ഇവരുടെ കുടുംബ മിത്രമായി ഗള്‍ഫ്‌കാരന്‍ എങ്കിലും എന്നാണ് ഞാന്‍ നാട്ടില്‍ സ്ഥിരതമാസ്സം ആക്കിയത്.. ഒരു പിടിയുമില്ല..

ഇനിയാണ് സ്വപ്നത്തിലെ പ്രസക്ത ഭാഗങ്ങള്‍.

ഞാന്‍ ഒരു ലൊടുക്ക് ബൈക്കും കൊണ്ട് ഇല്ലത്തിന്‍റെ പടി കടന്നു വരുന്നു. ഇല്ലം അതിന്‍റെ പഴയ പ്രതപത്തോട് കൂടി പടിപ്പുരയും ചവിട്ടു പടികളും ഒക്കെ ഉള്ളതാണെങ്കിലും കല്ലുകൊണ്ട് പണ്ട് പൂര്‍വികര്‍ കെട്ടിയുണ്ടാക്കിയ മതിലില്‍ കുറച്ചു ഭാഗം തുരന്നുമാറ്റി വാഹനം അത്യാവശ്യത്തിനു ഒരു കാര്‍ അല്ലെങ്കില്‍ ഒരു ഓടോ റിക്ഷയ്ക്ക് സുഖമായി കടന്നു പോകാവുന്ന രീതിയില്‍ വെട്ടിയുണ്ടാക്കിയ ഒരു വാതില്‍.
ആ വാതില്‍ കടന്നു എന്‍റെ ചകടം കരിയിലകള്‍ വീണു പുളകിതയായ ഭൂമിയിലൂടെ ആ വലിയ ഇല്ലത്തിന്‍റെ മുന്‍വശത്ത്‌ രാജകീയമായി എന്‍റെ വാഹനം പാര്‍ക്ക് ചെയ്ത് ഞാന്‍ ആ പുഷ്പക വിമാനത്തില്‍ നിന്നും ഭൂമിയിലേക്കിറങ്ങി ചവിട്ടു പടിയില്‍ കാലെടുത്തുവയ്ക്കും മുന്‍പ്.
"കയറരുത്" എന്ന ഒരു ആജ്ഞ എന്‍റെ കാതുകളില്‍ വന്നലച്ചു ഭയന്നു പിന്മാറി അടിതെറ്റി ചകടത്തിന്‍റെ മുകളിലൂടെ മറിഞ്ഞു വീഴുന്ന എന്നെ നോക്കി ചിരിക്കുന്ന ലക്ഷ്മിയുടെ മുഖം കണ്ടപ്പോള്‍ ഓടി ചെന്ന് കവിളില്‍ ഒരു അടി കൊടുക്കാനാണ് തോന്നിയതെങ്കിലും മുഖം വീഴ്ചയുടെ ചളിപ്പ് മാറ്റാന്‍ ആവാതെ ഒരു വളിച്ച ചിരിയായിരുന്നു അവള്‍ക്ക് സമ്മാനിച്ചത്.

ഞാന്‍: എന്താ പ്രശ്നം ലക്ഷ്മി? ഇന്ന് വല്ല പൂജയോ മറ്റോ ഉണ്ടോ?

ലക്ഷ്മി: ആവോ നിക്കറിയില്ല ഇയാളെ പറ്റിച്ചത് സൂര്യയാ അവളോട്‌ ചോദിക്കു.
അകത്തേയ്ക്ക് തിരിഞ്ഞു നടക്കുന്ന അവളെ നോക്കി അല്ല ഹരി ഇല്ലാത്ത സ്ഥിതിക്ക് ഇനി അകത്ത് കടന്നു ആ ഇളയ കുസൃതിയുടെ കയ്യില്‍ നിന്നും അടുത്ത പണി വാങ്ങണ്ട എന്ന് വിചാരിച്ചു തിരിച്ചു ബൈക്കിന്‍റെ അടുത്ത് വന്നു കയ്യിലും മേലും പറ്റിയ മണ്ണും പൊടിയും തട്ടി കളയുമ്പോള്‍ പുറകെ അവളുടെ പാദസരത്തിന്‍റെ കിലുക്കം കേട്ടു.
അവലടുത്തെത്തിയതും പൊടുന്നനെ തിരിഞ്ഞു കടന്നു പിടിച്ചു ചെവിയില്‍ ചെറിയ ഒരു ശിക്ഷ നല്‍കുമ്പോള്‍.
"ഇയ്യോ വിടൂ ഞാന്‍ ചുമ്മാ ചെയ്തതാ, ഇനി ചെയ്യില്ല ഓപ്പോളേ ഓടിവായോ" എന്നും പറഞ്ഞു കരയുന്ന അവളെ വിട്ടു അല്പം ദേഷ്യത്തോടെ ബിക്കിനടുത്തെയ്ക്ക് പോകുന്ന എന്‍റെ കയ്യില്‍ കടന്നു പിടിച്ച് വിഷമത്തോടെ "പോകല്ലേ സാറെ ഞാന്‍ ചുമ്മാ ഒരു രസത്തിനു ചെയ്തതാ" എന്ന് പറഞ്ഞു എന്‍റെ പിണക്കം മാറ്റാന്‍ ശ്രമിക്കുന്ന ആ കുഞ്ഞി പെങ്ങളുടെ മുഖം എന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
(ആദ്യമായാണ് സ്വപ്നത്തില്‍ കാണുന്ന ഒരു മുഖം മനസ്സില്‍ ഇത്രയും പതിഞ്ഞിരിക്കുന്നത്.)

അവളുടെ കയ്യും പിടിച്ച് ഉമ്മറത്തു കയറി ചൂരല്‍കസേരയില്‍ ഞെനിളിഞ്ഞിരുന്നു സൂര്യയുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയാന്‍ തയ്യാറെടുത്തുകൊണ്ടിരുന്നപ്പോള്‍ വാ തോരാതെയുള്ള അവളുടെ സംസാരത്തിന് അഴക്‌ വര്‍ദ്ധിപ്പിക്കുന്ന നുണക്കുഴികളും, സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ തന്മയത്തത്തോടെ മുഖത്ത് മിന്നിമായുന്ന ഭാവമാറ്റങ്ങളുമെല്ലാം എന്നെ ഗതകാല സ്മരണകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.. അങ്ങനെ അന്തം വിട്ടു അവളുടെ വാഗ്വാദങ്ങള്‍ കേള്‍ക്കാതെ മൂളിയും ഇരിക്കുന്ന എന്‍റെ അടുത്ത് വന്നു "എന്താ ആലോചിക്കുന്നെ ഏട്ടന്‍ ഇപ്പോള്‍ വരും കേട്ടോ?" എന്ന ലക്ഷ്മിയുടെ ചോദ്യം ആണ് വര്ത്തമാനകാലത്തിലെയ്ക്ക് എന്നെ മടക്കി കൊണ്ട് വന്നത്.
"ഏയ്‌ ഒന്നുമില്ല ചുമ്മാ ഞാന്‍ നമ്മുടെ സൂര്യയെകുറിച്ച്‌ ആലോചിക്കുകയായിരുന്നു. ഇവള്‍ക്കിനീയും പക്വത ആയില്ലേ ലക്ഷ്മി? ഓ അത് ചോദിയ്ക്കാന്‍ പറ്റിയ ആളു ആദ്യം നിനക്ക് പക്വത വരണ്ടേ എന്നിട്ട് വേണ്ടേ അനിയത്തിയുടെ കാര്യം ചോദിയ്ക്കാന്‍ അല്ലേ?" എന്ന എന്‍റെ കളിയാക്കലിന് ചിരിച്ചുകൊണ്ട് അകത്തോട്ടുപോയ അവളുടെ കാര്യം ഓര്‍ത്തപ്പോള്‍ കയ്യില്‍ എന്തോ ഒരു വേദന ആഹാ ഇവിടെ കഥാനായികയുടെ ബഹളങ്ങള്‍ മൈന്‍ഡ് ചെയ്യാതിരുന്നതിന്‍റെ കിട്ടിയ ശിക്ഷ അവളുടെ കൂര്‍ത്ത നഖങ്ങള്‍ എന്‍റെ കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങുന്നു ദൈവമേ ഇവള്‍ ഇന്ന് മിക്കവാറും എന്‍റെ വയ്ക്കരിയിടുമോ?

ഞാന്‍ : വിട് മോളെ കൈ വേദനിക്കുന്നു...

സൂര്യ : വിടില്ല എന്‍റെ വാക്ക് കേള്‍ക്കാതെ ഒപ്പോളിനോട് പഞ്ചാരയടിച്ചതെന്തിനാ? ഏട്ടന്‍ വരട്ടെ ഇന്ന് രണ്ടിനേം ഞാന്‍ ശരിയാക്കിത്തരാം.

ദൈവമേ ഇവള്‍ എന്നെ കൊലയ്ക്ക് കൊടുക്കുമോ ബ്രാഹ്മണ ശാപം വാങ്ങി തരുമോ?
ദാണ്ടെ പറഞ്ഞു തീര്‍ന്നില്ല അവന്‍ വന്നു ടൊയോട്ട കാറില്‍ നിന്നും എല്ലും തോലുമായ ഒരു രൂപം ഇന്സേര്റ്റ്‌ ചെയ്ത ഒരു മുരിങ്ങക്കോല്‍ പുറത്തോട്ടിറങ്ങി വന്നു.

"ഹാ നീ എപ്പോള്‍ വന്നു"
"കുറച്ചു നേരമായി നീ എന്താ വരന്‍ വിളിച്ചു പറഞ്ഞത്"

"ആ നീ ഇരിക്ക് ഞാന്‍ ഒന്ന് കുളിച്ചു വിലക്ക് വച്ചിട്ട് വരാം സൂര്യമോളേ വാ.. "

ഭാഗ്യം അങ്ങനെ ആ വേദനിപ്പിക്കുന്ന കായ്കള്‍ എന്നില്‍ നിന്നും മാറി പോയപ്പോള്‍ തെല്ലോരാശ്വാസം തോന്നി. മനസ്സില്‍ ചിരിയാണ് വന്നത്. ഇവള്ക്കിനി ശരിക്കും പതിനേഴു വയസ്സ് ആയില്ലെന്നുണ്ടോ? ഒരു പക്വതയും ഇല്ലാതെ കളിച്ചു നടക്കുന്നു..
വീണ്ടും ഈ ഉമ്മറക്കോലായില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ അകത്ത് സൂര്യയുടെ വക നാദസ്വര കച്ചേരി മുഴങ്ങുന്നുണ്ടായിരുന്നു ഉത്തരം മുട്ടുമ്പോലുള്ള ഹരിയുടെ പൊട്ടിച്ചിരികളും. ഹ്മം പാവങ്ങള്‍..
ഇന്ന് മിക്കവാറും പാതിരാത്രിയായാലും പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
പരന് തീരും മുന്‍പ്‌ എന്‍റെ പിതാമഹന്‍ സാക്ഷാല്‍ മംഗലത്ത് വീട്ടില്‍ ജോണ്‍സന്‍ തിരുമേനികളുടെ ടെലിഫോണ്‍ സന്ദേശം
തിരുമേനികള്‍ അന്തിക്ക് ഏതോ കേരള കുടിവെള്ള കോര്‍പ്പോറെഷന്‍ വക അമൃത് നന്നായി സേവിച്ചിരിക്കുന്നു. ഇന്നും വീട്ടില്‍ പുള്ളിക്കാരന്റെ വക ഒപ്പനയും എന്‍റെ പോന്നമ്മച്ചിയുടെ വക ഓട്ടം തുള്ളലും റെഡി ഹ ഹ ഹ..

കല്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയ എന്‍റെ അടുത്ത് അവള്‍ ലക്ഷ്മി, എന്‍റെ ലക്ഷ്മി,
മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന ഒരനശ്വര പ്രണയത്തിന്‍റെ ജീവിക്കുന്ന രക്ത സാക്ഷികള്‍.
എന്നെ ജീവന് തുല്യം സ്നേഹിച്ചിട്ടും വിധിയെ പഴിച്ചു കണ്ണീര്‍ വാര്‍ക്കുന്ന പാവം പെണ്‍കുട്ടി.
പ്രസാദമയമായ ആ മുഖത്ത് നോക്കി "എന്താ ലക്ഷ്മി ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്" എന്ന എന്‍റെ ചോദ്യത്തിന് മറുപടി ഒരു പുഞ്ചിരിയായിരുന്നു. ആ പുഞ്ചിരിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു എന്തിനാണ് അവള്‍ എന്നെ നോക്കിയതെന്നും എന്താണ് അവള്‍ക്കെന്നോട് പറയാനുണ്ടായിരുന്നതെന്നും അവളുടെ ആ കണ്ണുകളില്‍ വ്യക്തം..
എന്‍റെ ദൈവങ്ങളെ നിങ്ങള്‍ എന്തിനു ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നു.
"ദൈവമേ നീ മനപ്പൂര്‍വ്വം മരിക്കാന്‍ വേണ്ടി കല്യാണം കഴിക്കാന്‍ പോവുകയാണോടാ" എന്നാ എന്‍റെ കൂട്ടുകാരന്‍ ബിജുവിന്‍റെ ചോദ്യം ചിരിച്ചു തള്ളി. കെട്ടുന്നെങ്കില്‍ അവളെ അല്ലങ്കില്‍ ബ്രഹ്മചാരി എന്നാ എന്‍റെ മറുപടി കേട്ട് കണ്ണ് മിഴിച്ചിരിക്കുന്ന അവന്‍റെ മുഖം ആണ് അപ്പോള്‍ ഓര്‍മയില്‍ ഓടി വന്നത്.

എങ്ങനെ ഞങ്ങള്‍ തമ്മില്‍ അടുത്തു. ഒരിക്കലും അന്ഗീകരിക്കപെടാത്ത ഒരു പ്രമം.
എന്‍റെ പ്രാണന്‍ അവളാണെന്ന് ഞാന്‍ തിരിച്ചരിഞതെന്നായിരുന്നു...
അറിയില്ല.

ഓര്‍മകളുടെ ധൂമാപടലത്തില്‍ നിന്നും മാറ നീക്കി പുറത്തു വന്ന എന്‍റെ കയ്യില്‍ അന്നാദ്യമായി അവള്‍ സ്പര്‍ശിച്ചു. എന്‍റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ അവളുടെ ദേഹത്ത് സ്പര്‍ശിക്കുന്ന രംഗം.
അവളെന്‍റെ കയ്യും പിടിച്ച് വലിച്ചു എന്നെയും കൊണ്ടോടുകയാണ് നടുമുറ്റം കഴിഞ്ഞു ഗോവണികയറി ഞങ്ങള്‍ തട്ടിന്പുറത്തെത്തി..
കിതയ്ക്കുന്ന അവളും ആകുലമായ മനസ്സുമായി ഞാനും.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.

"മരിക്കാന്‍ പേടിയുണ്ടോ" എന്ന അവളുടെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ കുഴങ്ങി.
"എന്താ ലക്ഷ്മി? എന്തിനാപ്പോ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ? എന്തുണ്ടായി ഇപ്പോള്‍ ഇങ്ങനെ ഒക്കെ ചിന്തിക്കാനും മാത്രം" എന്നുള്ള എന്‍റെ ചോദ്യങ്ങള്‍ക്ക് കണ്ണുനീര്‍ നിറഞ്ഞൊഴുകുന്ന മിഴികളുമായി
"നിയ്ക്ക് മതിയായി. ഇനിയും ഇങ്ങനെ ജീവിക്കാന്‍ വയ്യ മരിക്കുന്നെങ്കില്‍ നമുക്ക്‌ ഒരുമിച്ചു മരിക്കാം. ദിവസവും ഞാന്‍ വിളക്ക് വച്ചുള്ള എന്‍റെ പ്രാര്‍ത്ഥന ദൈവങ്ങളുടെകാതില്‍ കേള്‍ക്കുന്നില്ലായിരിക്കാം" എന്ന അവളുടെ വാക്കുകള്‍ നിശ്ചയ ധര്ദ്യത്തോട് കൂടി ഉള്ളതാണെന്ന് ബോധ്യമാക്കുന്നതായിരുന്നു.

അവളെ ആലിംഗനം ചെയ്യാനേ എനിക്കപ്പോള്‍ സാധിച്ചുള്ളൂ. അവളെ മാറോടു ചേര്‍ത്ത് ആ കണ്ണുനീര്‍ത്തുള്ളികള്‍ തുടച്ചു കളയുമ്പോള്‍ എന്‍റെ മനസ്സിലും മറ്റൊരു ചിന്തയുമില്ലയിരുന്നു.
തെല്ലൊന്നു ശാന്തമായ മനസ്സോടെ അവള്‍ തന്‍റെ കയ്യിലെ മുത്തുമാല എന്നെ എനിക്ക് നേരെ തുറന്നു കാണിച്ചുകൊണ്ട് പറഞ്ഞു
"ഈ മുത്തുമാല എന്‍റെ കഴുത്തില്‍ കെട്ടിത്തരണം ഇത് നമ്മുടെ താളികെട്ടായി മനസ്സില്‍ സങ്കല്‍പ്പിക്കണം."
ആ വെള്ള മുത്തുകള്‍ കോര്‍ത്ത മാല കൈകളില്‍ വാങ്ങി അവളുടെ കഴുത്തില്‍ കെട്ടിക്കൊടുക്കുമ്പോള്‍ മനസ്സില്‍ എന്തോ ഒരു പെരുമഴപെയ്തിറങ്ങിയ ശാന്തതയായിരുന്നു.
" എടാ!!! എന്നുള്ള വിളിയും എന്‍റെ കവിളത്ത് പൊട്ടിയ ഒരു അടിയുമായിരുന്നു അടുത്ത നിമിഷം.കുറച്ചു നേരത്തേയ്ക്ക് എനിക്കൊന്നും മനസിലായില്ല ഞാന്‍ യാഥാര്ത്യത്തിലേയ്ക്കിറങ്ങിവരുമ്പോള്‍ ഒറ്റമുണ്ടും ഉടുത്തു കൊടുങ്കാറ്റില്‍ ഇളകിയാടുന്ന മുളം തണ്ട് പോലെ. അവന്‍റെ നീണ്ട മുട്ടുകാല്‍ എന്‍റെ നെഞ്ചിന്‍ കൂട് ലകഷ്യമാക്കി പാഞ്ഞടുത്തു.
എന്‍റെ നെഞ്ചിന്‍റെ കൂട് തകര്‍ന്നു. ദൈവമേ ലക്ഷ്മി പറഞ്ഞ പോലെ ഇന്ന് തന്നെ മരണം സംഭവിക്കുമോ?
ഭാഗ്യത്തിന് ആ ഇടിയില്‍ എന്‍റെ പ്രാണന്‍റെ കിളി നെഞ്ചിന്‍ കൂട് തുറന്നു പുറത്തു വന്നില്ല..
ഇനി ഒരിടി കൂടി താങ്ങാന്‍ എന്‍റെ നെഞ്ചിനാവില്ല...
അടുത്ത ഇടിയ്ക്ക് അവന്‍ പാഞ്ഞടുക്കുമ്പോള്‍ എന്‍റെ ലക്ഷ്മി ഇടയില്‍ കയറി കൂടെ "ആദ്യം എന്നെ കൊല്ലു ഏട്ടാ എനിക്കിനിയും ഇത് കാണാന്‍ വയ്യ ഇയാളെ കൊല്ലുന്നതിനു മുന്‍പ്‌ മരിക്കാന്‍  അര്‍ഹദ എനിക്കാണ്" തകര്‍ന്നു നില്‍ക്കുന്ന അവനെയും അവളെയും ഈ രംഗം കണ്ടു ഭയന്നു നില്‍ക്കുന്ന സൂര്യമോളെയും നോക്കാന്‍ ആശക്തനായ ഞാന്‍ പയ്യെ എഴുന്നേറ്റ്ചുമരില്‍ ചാരി നിന്ന് വായിലൂടെ ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ മുണ്ടിനാല്‍ തുടചെടുത്തു. നിവര്‍ന്ന എന്‍റെ നേരെ കൊല്ലാനുള്ള ആവേശവുമായി നടന്നടുക്കുന്ന ഹരിയുടെ നേരെനിവര്‍ന്നു നിന്ന് സിനിമാ സ്റ്റൈലില്‍ അവസാനം പുലമ്പിയ ഡയലോഗ്കള്‍ എന്തായിരുന്നെന്നു ഓര്‍മയില്‍ വരുന്നില്ല. പക്ഷെ അവളെ ഞാന്‍ എന്‍റെ കയ്യില്‍ ചേര്‍ത്തു പിടിചിട്ടുണ്ടായിരുന്നു..
എവിടെ നിന്നോ വന്ന എന്‍റെ മതാപിതാക്കളുമുണ്ടായിരുന്നു ആ വേളയില്‍ ആ അസുലഭ മുഹൂര്‍ത്തത്തിനു സാക്ഷികള്‍ ആകുവാന്‍. (ഒരു വിവരവുമില്ലാത്ത സ്വപ്നം പെട്ടെന്ന് ആകാശത്തു നിന്നും പൊട്ടി വീണതാണോ എന്‍റെ അപ്പനും അമ്മയും ആ മച്ചിന്‍ മേലില്‍ ... എന്തരോ? എന്തോ?)
പക്ഷെ ഞാന്‍ ആ നിമിഷങ്ങളില്‍ എന്താണ് അവനോടും എല്ലാവരോടും പറഞ്ഞുകൊണ്ടിരുന്നത് എന്ന് മാത്രം എനിക്ക് ഓര്‍മയില്ല. അത് മാത്രം എന്‍റെ ഓര്‍മയില്‍ തെളിയുന്നില്ല.പക്ഷെ ബാക്കി എല്ലാം വ്യക്തികളെയും മറ്റും കൃത്യമായി മനസ്സില്‍ പതിഞ്ഞിപ്പോഴും കിടപ്പുണ്ട്.
ലക്ഷ്മിയുടെ കഴുത്തില്‍ ഞാന്‍ അണിയിച്ച ആ വരണമാല്യം നില വിളക്കിന്‍റെ പ്രകാശത്തില്‍ തിളങ്ങുന്ന രംഗത്തോട് കൂടി എന്‍റെ അലാറം ശബ്ദിക്കുകയും സ്വപ്നലോകത്ത് നിന്നും വിയര്‍ത്തു കുളിച്ചു ഞാന്‍ ഉണരുകയുമാനുണ്ടായത്.
സത്യം ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ തൊണ്ടയില്‍ ലക്ഷ്മി എന്ന വിളി ആയിരുന്നു. പരിസര ബോധം വീണ്ടെടുത്ത്‌ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ഞാന്‍ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് ആ സ്വപ്നത്തില്‍ നിന്നും വിട്ടു മാറിയത് എങ്കിലും പൂര്‍ണ്ണമായി ഞാന്‍ ഇപ്പോഴും ആയ ഇല്ലത്ത് നിന്നും ലക്ഷ്മിയുടെ കണ്ണുനീരില്‍ നിന്നുമോന്നും വിട്ടു മാറി യാധര്ത്യത്തിലെയ്ക്ക് തിരിച്ചു വന്നിട്ടില്ല എന്നാ നഗ്ന സത്യം എന്‍റെ മനസ്സില്‍ ആകെ നിഗൂഡതകള്‍ നിറയ്ക്കുന്നു.
കുറച്ചു നാളുകള്‍ ആയി ഞാന്‍ തികച്ചും വ്യത്യസ്തങ്ങളും സന്കല്പത്തിനതീതങ്ങളും ആയ സ്വപ്‌നങ്ങള്‍ എന്‍റെ നിദ്രകളില്‍ വരുന്നതിന്‍റെ അര്‍ഥം എന്താണ്?
ലക്ഷ്മീ.... ആരാണ് നീ? എവിടെയാണ് നീ?... നിഗൂഡതകളുടെ ഈ താഴ്‌വരയില്‍ നിന്നെയും തേടി ഞാന്‍ അലയുന്നു..............

വിരഹത്തിന്‍ ഓര്‍മ്മകള്‍


നിഴലായ്‌ ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍ തഴുകാന്‍ ദാഹം പ്രിയേ....
ഒരു നാളെങ്കിലും ഒരുമിച്ചുവാഴാന്‍ മനസ്സില്‍ ദാഹം പ്രിയേ............

ഈ ഗാനം എപ്പോഴൊക്കെ കേള്‍ക്കുന്നുവോ ആപ്പോഴൊക്കെ ഞാന്‍ വികാരാധീനനാവുന്നു, എന്‍റെ കണ്ണുകള്‍ ഈറനാവുന്നു, എന്‍റെ മനസ്സിന്‍റെ ഭിത്തികളില്‍ ചോര പൊടിയുന്നു...

എന്താണ് ഇതിനു കാരണം?

അത്രമാത്രം ഞാന്‍ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല!!
ആത്മാര്‍ഥമായി, വിശ്വാസത്തോടെ ഞാന്‍ ആരെയും ഇത് വരെ സ്നേഹിച്ചിട്ടില്ല എന്നാണ് എന്‍റെ തോന്നല്‍. ആരുടേയും സ്നേഹത്തിനോ പ്രേമത്തിനോ ഞാന്‍ അധികം വിലയോ പ്രാധാന്യമോ കല്‍പ്പിച്ചിരുന്നില്ല എന്ന് തന്നെ പറയാവുന്ന ഒരവസ്ഥാവിശേഷം...
എന്നിട്ടും എന്തേ ഈ അക്ഷരശകലങ്ങള്‍ സംഗീതമായി എന്‍റെ കര്‍ണ്ണപുടങ്ങളില്‍ വന്നലയ്ക്കുമ്പോള്‍ ഞാന്‍ വികാര വിവശനായി ആരുടെയോ വിരഹത്തില്‍ തേങ്ങുന്ന മനസ്സുമായി വിഷമിക്കുന്നതെന്തിനു.....
ഒരുപക്ഷേ ഇത് സംഗീതത്തിന്‍റെ മാസ്മരിക ശക്തിയാണോ?
അങ്ങനെയാണെങ്കില്‍ ഞാന്‍ എത്രയോ വിരഹ ഗാനങ്ങള്‍ ശ്രവിച്ചിരിക്കുന്നു
അതിനോടൊന്നും തോന്നാത്ത ഒരു മാനസീകമായ വികാര വേലിയേറ്റം എന്നില്‍ ഉളവാക്കാന്‍ മാത്രം എന്ത് മായാജലമാണ് ആ ഗാനത്തില്‍ ഉള്ളത്.
ആ ഗാനം മാത്രമല്ല ആ സിനിമ ഒന്നടങ്കം എന്‍റെ മനസ്സിന്‍റെ നിയന്ത്രണങ്ങള്‍ ഏറ്റെടുക്കുന്നതെന്തിനുവേണ്ടിയാണ് ??

ആ ചിത്രം ഒരിക്കല്‍ കൂടി കണ്ടപ്പോള്‍ ഈ ചോദ്യങ്ങള്‍ എന്നെ വീണ്ടും വീണ്ടും അലട്ടാന്‍ തുടങ്ങിയിരിക്കുന്നു...

ഞാന്‍ വീണ്ടും എന്താണ് നഷ്ടപെട്ടത് എന്നറിയാത്ത ഒരു അവസ്ഥ വിശേഷത്തില്‍, ആ നഷ്ടം എന്നില്‍ ഉണ്ടാക്കിയ നടുക്കത്തില്‍ നിന്നും ഇനിയും മോചനം ലഭിക്കാന്‍ ഇനിയുംഈ ഇരുട്ട് മൂടിയ അറയില്‍ എത്രകാലം കഴിച്ചു കൂട്ടണം...??

(ഇത് വെറും സാങ്കല്പികം മാത്രം. വിരഹം എന്ന ആ മഹാ വേദനയുടെ ഓര്‍മ്മകള്‍ എന്നിലുണര്‍ത്തിയ ചില ചോദ്യങ്ങളും സംശയങ്ങളും മാത്രം. നിങ്ങളുടെ അഭിപ്രയങ്ങല്‍ക്കായ്‌ ഞാന്‍ ഇവിടെ നിങ്ങളെ നോക്കിയിരിക്കുന്നു.)

ജോ മിസ്റ്റെരിയോ..

Wednesday, August 24, 2011

പ്രാണന്‍


കാല്പനീകതയുടെ പൂമരച്ചുവട്ടിലിരുന്നു ഞാന്‍ കണ്ട കിനാവുകള്‍ക്ക് മഴവില്ലിന്‍റെ നിറവും കാട്ട് കൈതപ്പൂവിന്‍റെ മണവും പകര്‍ന്നു നല്‍കിയത് നീ ആയിരുന്നു.
പക്ഷെ എന്‍റെ സ്വപ്‌നങ്ങള്‍ കായ്ക്കാതെ പൂക്കാതെ കൊഴിഞ്ഞു വീണപ്പോള്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് നീ നടന്നകലുമ്പോള്‍ പ്രാണന്‍ ഇനിയും ബാക്കി നില്‍ക്കുന്ന എന്നെ നിന്‍റെ, ഞാന്‍ പണ്ട് എന്നില്‍ പ്രേമം നിറഞ്ഞൊഴുകിയപ്പോള്‍ പാടിപുകഴ്ത്തിയതും വര്‍ണ്ണിച്ചതുമായ ആ പാദങ്ങള്‍ കൊണ്ട് ചവുട്ടിയരച്ചു ഈ ജീവന്‍ എടുക്കാമായിരുന്നില്ലേ?
ഇനിയും നരകയാതനകള്‍ അനുഭവിക്കാന്‍ എന്തിനു വെറുതെ വിട്ടു?